Posted By user Posted On

യുഎഇയിലെ ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; രണ്ട് പേർ പിടിയിലായത് പാക്കിസ്ഥാനിൽ നിന്ന്, നീതി തേടി കുടുംബം

ദുബായിൽ മോഷണശ്രമത്തിനിടെ 55 വയസുകാരനായ ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളുടെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. അൽ വുഹൈദ പ്രദേശത്തായിരുന്നു സംഭവം. പാക്കിസ്ഥാനികളായ പ്രതികൾ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ കെട്ടിയിടുകയും മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.കിടപ്പുമുറിയിൽ നിന്ന് പണവും പാസ്‌പോർട്ടുകളും ആഭരണങ്ങളുമടങ്ങിയ സേഫ് മോഷ്ടിക്കപ്പെട്ടതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ മകൻ രാത്രി 9.30 ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിതാവിനെ ഫോണിൽ ഒട്ടേറെ തവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് മകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ പിതാവിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയും സേഫ് കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞയുടൻ ഫൊറൻസിക് വിദഗ്ധരും സിഐഡി ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. വില്ലയിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളിൽ കുറ്റകൃത്യം നടന്ന ദിവസം വൈകിട്ട് 4 നാലോടെ മൂന്ന് പ്രതികൾ വീട്ടിലേക്ക് പ്രവേശിക്കുന്നത് കണ്ടു. ഇരുപത് മിനിറ്റിന് ശേഷം അവർ ഒരു ഇടത്തരം സേഫുമായി പുറത്തേയ്ക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കൊല്ലപ്പെട്ടയാൾക്ക് ഒന്നിലധികം പരുക്കുകൾ ഏറ്റെന്നും ആക്രമികളെ ചെറുത്തതിനെത്തുടർന്ന് ശ്വാസംമുട്ടി മരിച്ചതാണെന്നും കോടതിയിൽ സമർപ്പിച്ച ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. അന്വേഷണത്തിനൊടുവിൽ മൂന്ന് പ്രതികളെ രാജ്യത്തിനകത്ത് നിന്ന് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേരെ രാജ്യാന്തര അന്വേഷണവുമായി ഏകോപിപ്പിച്ച് പാക്കിസ്ഥാനിലെ വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയും പിന്നീട് യുഎഇയിലേക്ക് കൈമാറുകയും ചെയ്തു.

പ്രതികളിലൊരാൾ താൻ ഡ്രൈവറായി മാത്രമാണ് പ്രവർത്തിച്ചതെന്നും പദ്ധതിയുടെ പൂർണമായ വ്യാപ്തിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ അവകാശപ്പെട്ടു. മോഷണത്തിന് ശേഷം സംഘം മറ്റൊരു എമിറേറ്റിലെ ഒരു ഫാമിലേയ്ക്ക് പോവുകയും അവിടെ വച്ച് സേഫ് പൊളിച്ച് അതിലെ സാധനങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്തതായി ഇയാൾ പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. അഞ്ച് പ്രതികളും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇവരെ ആസൂത്രിത കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾക്കാണ് വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version