ഒന്നല്ല, രണ്ടല്ല, യുഎഇയില്‍ കടകളില്‍നിന്ന് സംഘം മോഷ്ടിച്ചത് 500 ഓളം ഫോണുകള്‍
നായിഫിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്ഫോണുകൾ മോഷ്ടിച്ചതിന് ആറ് ഏഷ്യൻ പ്രവാസികള്‍ ദുബായിലെ ഒരു ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ തുകയായ 541,000 ദിർഹം പിഴയും ഒരുവര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. പ്രതികളിൽ നാല് പേരെ നേരിട്ട് വിചാരണ ചെയ്ത് ശിക്ഷിച്ചു. മറ്റ് രണ്ട് പേരെ അസാന്നിധ്യത്തിൽ ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഈ വർഷം ജനുവരിയിലാണ് സംഭവം. കടയുടെ മുൻവാതിൽ തകർത്തതായും പൂട്ടുകൾ തകർത്തതായും അയൽവാസിയായ ഒരു കടയുടമ അറിയിച്ചതിനെ തുടർന്ന് കടയുടമ പരാതി നൽകി. പുതുതായി വാങ്ങിയ 500 ഓളം മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ പ്രതികളിൽ ഒരാൾ കടയിൽ കയറി ഷെൽഫുകൾ പരിശോധിക്കുന്നതും മറ്റുള്ളവർ പുറത്തുനിന്ന് ഫോണുകൾ ബാഗിലേക്ക് എടുത്തുവെക്കുന്നതുമായി കണ്ടെത്തി. തുടർന്ന്, സംഘം ഒരു ടാക്സിയിൽ രക്ഷപ്പെട്ടു. ഉടന്‍തന്നെ നാല് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. അവരുടെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ 236 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ആറുപേരെയും മോഷണക്കുറ്റത്തിന് ശിക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)