Posted By user Posted On

വിമാനക്കമ്പനികൾ സർവീസ് വെട്ടിച്ചുരുക്കുന്നു; കുവൈത്ത് പ്രവാസികൾക്ക് യാത്രാക്ലേശം

ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ മികച്ച വളർച്ച കൈവരിക്കുമ്പോൾ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തളർച്ച നേരിടുന്നു. സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ പല വിദേശ വിമാനക്കമ്പനികളും പ്രവർത്തനം നിർത്തി.
ബ്രിട്ടീഷ് എയർവേസ് 60 വർഷത്തെ സർവീസിനു ശേഷം കുവൈത്തിലേക്കുള്ള വിമാനങ്ങൾ നിർത്തി. ജർമനിയുടേയും, നെതർലൻഡ്‌സിൻ്റെ വിമാനക്കമ്പനികൾ നേരത്തെ പിന്മാറിയിരുന്നു. മറ്റ് പ്രധാന വിമാനത്താവളങ്ങളിലേക്ക് വിമാന കമ്പനികൾ സർവീസ് വ്യാപിപ്പിക്കുമ്പോഴും 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈറ്റ് വിമാനത്താവളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചു.ഉയർന്ന ഇന്ധന വില, മറ്റ് വിമാനത്താവളങ്ങളുടെ മത്സരം, സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് കുവൈറ്റിന് തിരിച്ചടിയാകുന്നത്. 2024-ൽ കുവൈറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 1% കുറഞ്ഞ് 15.4 ദശലക്ഷമായി. അതേസമയം, ദുബായ്, ദോഹ, റിയാദ്, അബുദാബി വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുകയാണ്. പല വിദേശ വിമാനക്കമ്പനികളും ഇവിടെ നിന്ന് പിന്മാറുന്നു. ഇത് കുവൈറ്റിൻ്റെ സാമ്പത്തിക ഭാവിക്കും വിമാനത്താവളത്തിൻ്റെ വളർച്ചയ്ക്കും ദോഷകരമാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2024-ൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. 2023-ൽ 15.6 ദശലക്ഷം യാത്രക്കാരുണ്ടായിരുന്നത് 2024-ൽ 15.4 ദശലക്ഷമായി കുറഞ്ഞു. ഏകദേശം ഒരു ശതമാനം കുറവ്. എന്നാൽ ഗൾഫിലെ മറ്റു വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിൽ 5.7%, ദോഹയിൽ 14.8%, റിയാദിൽ 17.8%, അബുദാബിയിൽ 25.3% എന്നിങ്ങനെ യാത്രക്കാരുടെ എണ്ണം വർധിച്ചു.വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും യാത്രക്കാർക്കുള്ള സേവനങ്ങളുടെ കുറവും അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് കുവൈറ്റിനോടുള്ള താല്പര്യം കുറയാൻ ഒരു കാരണമായിട്ടുണ്ട് എന്നത് സത്യമാണ്. ആകർഷകമായ യാത്രാ പാക്കേജുകളോ മികച്ച സൗകര്യങ്ങളോ നൽകാൻ കുവൈറ്റിന് കഴിയുന്നില്ലെങ്കിൽ കൂടുതൽ വിമാനക്കമ്പനികൾ ഇവിടം ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. കുവൈറ്റ് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചാൽ മാത്രമേ വിമാനത്താവളത്തിന് പഴയ പ്രതാപം തിരിച്ചുകിട്ടൂ.കുവൈറ്റ് എയർവേയ്‌സിന്റെ സിഇഒയെ അടുത്തിടെ വ്യോമയാന സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് പിരിച്ചുവിട്ടത് ഈ മേഖലയിലെ പ്രശ്നങ്ങളെ എടുത്തു കാണിക്കുന്നു. വിമാനങ്ങൾ വാങ്ങുന്നതിലെ കാലതാമസവും മറ്റ് പ്രശ്നങ്ങളും കുവൈറ്റ് എയർവേയ്‌സിന്റെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. പ്രതിവർഷം 13 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ 2 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകും. ഇത് വിമാനത്താവളത്തിന്റെ ശേഷി 25 ദശലക്ഷമായി ഉയർത്തും. എന്നാൽ ഈ ശേഷി നിറയ്ക്കാൻ പുതിയ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കുന്നതും കുവൈറ്റ് എയർവേയ്‌സിന്റെ വികസന തന്ത്രങ്ങളും നിർണായകമാകും. ശക്തമായ പ്രാദേശിക മത്സരത്തിൽ കുവൈറ്റ് എങ്ങനെ മുന്നോട്ട് പോകുമെന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ കുവൈറ്റിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതയുണ്ട്.വിമാനങ്ങളുടെ എണ്ണം കുറയുമ്പോൾ, നാട്ടിലേക്ക് പോകാനും തിരികെ വരാനും ആവശ്യമായ ടിക്കറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകാം ഇത് പ്രവാസികളെ ബാധിക്കും. വിമാനങ്ങളുടെ ലഭ്യത കുറയുന്നത് സ്വാഭാവികമായും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നത് സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാക്കും. അപ്രതീക്ഷിതമായ കാരണങ്ങളാൽ നാട്ടിലേക്ക് അടിയന്തരമായി പോകേണ്ടി വരുന്ന പ്രവാസികൾക്ക് വിമാനങ്ങൾ കുറയുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version