Posted By user Posted On

സര്‍വീസുകള്‍ നിര്‍ത്തിവെച്ച യുഎഇയിലെ വിവിധ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി

ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ തീരുമാനത്തെത്തുടർന്ന്, വ്യാപകമായ വ്യോമാതിർത്തി അടച്ചുപൂട്ടലിനെ തുടര്‍ന്ന് നിരവധി പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കിയത് നീട്ടുന്നതായി യുഎഇ എയർലൈൻസ്. അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ തടസപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. സംയമനം പാലിക്കാനും സംഘർഷം കുറയ്ക്കാനും ആവശ്യപ്പെട്ടു. സൈനിക സംഘർഷം തുടരുന്നതിനാൽ അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സ് ജൂലൈ 15 വരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. “റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ ഉത്ഭവ സ്ഥാനത്ത് നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇതര യാത്രാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന്” യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് പറഞ്ഞു. “പെട്ടെന്നുള്ള വ്യോമാതിർത്തി അടച്ചിടൽ ഉൾപ്പെടെയുള്ള അധിക മാറ്റങ്ങളോ തടസങ്ങളോ വളരെ പെട്ടെന്ന് സംഭവിക്കാം. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഇത്തിഹാദ് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും ചെയ്യുന്നു,” എയർലൈൻ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *