
വിമാനത്തിലെ ആ വിവരം ഇപ്പോഴും അജ്ഞാതം; നിയന്ത്രണ ‘പവർ’ പൈലറ്റിന് നഷ്ടം; 2 എൻജിനും ‘തകർത്തത്’ പക്ഷിക്കൂട്ടമോ അതോ…?
ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോയിങ്ങിന്റെ ഡ്രീംലൈനർ വിമാനം, പരിചയസമ്പന്നരായ പൈലറ്റുമാർ, ഇന്ത്യയിൽ ടേക്ക് ഓഫിനു പിന്നാലെ സംഭവിച്ച വലിയ അപകടം… ജൂൺ 12ന് ഉച്ചയ്ക്ക് 1.39ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ 171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ ഒട്ടേറെ. ഇരുന്നൂറോളം യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന വിമാനം അപടത്തിൽപ്പെട്ടതിന്റെ പൂർണമായ കാരണങ്ങൾ പുറത്തു വരുന്നതേയുള്ളൂ. അപകട കാരണങ്ങൾ സംബന്ധിച്ച് നിരവധി സാധ്യതകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായാണ് വിമാനയാത്രകളെ കാണുന്നത്. എന്താവും അപകടത്തിലേക്ക് നയിച്ച സാധ്യതകൾ? പ്രാഥമിക വിവരം അനുസരിച്ച് പക്ഷിക്കൂട്ടത്തിൽ ഇടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സാധ്യതകളും ഇതിലേക്ക് നയിക്കുന്നു. വിമാന ദുരന്തത്തിന്റെ കാരണങ്ങൾ എന്തൊക്കെയാകാം? ബെംഗളൂരു ആസ്ഥാനമായുള്ള ഏവിയേഷൻ സ്ഥാപനമായ ‘കൈരളി ഏവിയേഷന്റെ’ സ്ഥാപകനും വ്യോമയാന വിദഗ്ധനുമായ കേണൽ ശശികുമാർ മേനോൻ വിശദീകരിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)