Posted By user Posted On

ലക്ഷ്യം നേടാൻ ഇനി ദിവസങ്ങൾ മാത്രം; സ്വദേശിവൽക്കരണത്തിൽ പരിശോധനയ്ക്ക് യുഎഇ, പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

ഈ വർഷം ആദ്യ പകുതിയിലെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ ജൂൺ അവസാനത്തോടെ പൂർത്തിയാക്കാൻ യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. അൻപതോ അതിലേറെയോ തൊഴിലാളികളുള്ള കമ്പനികൾക്കാണ് ഈ മുന്നറിയിപ്പ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് ജൂലൈ മുതൽ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.കമ്പനികളിലെ ആകെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിൽ ഒരു ശതമാനം സ്വദേശികളെ വൈദഗ്ധ്യമുള്ള തസ്തികകളിൽ നിയമിക്കുക എന്നതാണ് ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത്. കൂടാതെ, നിലവിലുള്ള സ്വദേശിവൽക്കരണ നിരക്ക് നിലനിർത്തുകയും വേണം.

സ്വദേശിവൽക്കരണ നയങ്ങൾക്ക് വിരുദ്ധമായ ഏതെങ്കിലും നിയമലംഘനങ്ങളോ പ്രവണതകളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ കോൾ സെൻ്ററുമായി ബന്ധപ്പെടാനോ, മന്ത്രാലയത്തിൻ്റെ സ്മാർട്ട് ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം പൗരന്മാരോട് അഭ്യർഥിച്ചു.

സ്വകാര്യമേഖലയിലെ കമ്പനികൾക്കും തൊഴിലന്വേഷകരായ സ്വദേശി പൗരന്മാർക്കും സ്വദേശിവൽക്കരണത്തിൻ്റെ തന്ത്രപരവും ദേശീയവുമായ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ തൊഴിൽ സാഹചര്യത്തിന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിലും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലുമുള്ള സ്വാധീനത്തെക്കുറിച്ചും പൂർണ ധാരണയുണ്ടെന്ന് മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പിച്ചു.കൂടാതെ, നിയമങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് നാഫിസ് പ്രോഗ്രാം വഴിയുള്ള ആനുകൂല്യങ്ങളും അസാധാരണമായ മികവ് സ്വദേശിവൽക്കരണം കൈവരിക്കുന്നതിൽ പുലർത്തുന്ന കമ്പനികൾക്ക് തൌതീൻ പാർട്ണേഴ്സ് ക്ലബിൽ അംഗത്വം നൽകി കൂടുതൽ ആനുകൂല്യങ്ങളും നൽകുന്നു.

ഈ അംഗത്വം വഴി മന്ത്രാലയം സേവന നിരക്കുകളിൽ 80% വരെ സാമ്പത്തിക കിഴിവുകളും സർക്കാർ സംഭരണ സംവിധാനത്തിൽ മുൻഗണനയും ലഭിക്കും. ഇത് കമ്പനികളുടെ ബിസിനസ് വളർച്ചാ സാധ്യതകൾ വർദ്ധിപ്പിക്കും.കമ്പനികളെ അവരുടെ ബാധ്യതകൾ നിറവേറ്റാൻ സഹായിക്കുന്നതിൽ നാഫിസ് പ്ലാറ്റ്ഫോം നൽകുന്ന മികച്ച പിന്തുണയും യോഗ്യരായ സ്വദേശി പ്രതിഭകളുടെ വലിയ ശേഖരം നാഫിസ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്നും അറിയിച്ചു. സ്വദേശിവൽക്കരണ നയങ്ങളോടുള്ള സ്വകാര്യമേഖലയുടെ മികച്ച പ്രതികരണത്തെയും, ആവശ്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കമ്പനികൾ കാണിക്കുന്ന പ്രതിബദ്ധതയെയും മന്ത്രാലയം പ്രശംസിച്ചു.ഇത് ദേശീയ ദൗത്യത്തിൽ അദ്ഭുതപൂർവമായ ഫലങ്ങൾ നേടാൻ സഹായിച്ചതായും പറഞ്ഞു. മേയ് അവസാനത്തോടെ 28,000 സ്വകാര്യമേഖലാ കമ്പനികളിലായി 141,000ൽ അധികം സ്വദേശികളെ നിയമിച്ചതായും അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version