
യുഎഇയിലെ ഷെങ്കൻ വിസ തട്ടിപ്പ്: വ്യാജ ട്രാവൽ ഏജന്റുമാർ 4,000 ദിർഹം ഈടാക്കുമെന്ന് മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുഎഇയിൽ വേനൽക്കാല യാത്രകൾ സജീവമായതോടെ ആളുകലിൽ നിന്ന് അധിക പണം ഈടാതക്കുന്ന ട്രാവൽ ഏജൻ്റുമാരുണെന്ന് മുന്നറിയിപ്പ് നൽകി ഈ മേഖലയിലെ വിദഗ്ദർ. കൂടുതലും ഷെഹ്കൻ വിസകളിലാണ് ഇത്തരത്തിൽ അധിക പണം ഈടാക്കുന്നത്. ഷെങ്കൻ വിസ അപ്പോയിന്റ്മെന്റുകൾക്ക് ഒരാളിൽ നിന്ന് ആയിരക്കണക്കിന് ദിർഹം അധികമായി ഈടാക്കുകയും പറഞ്ഞിരുന്ന സർവ്വീസുകൾ ഡെലിവറി ചെയ്യാതെ അപ്രത്യക്ഷരാകുകയും ചെയ്യുന്ന ട്രാവൽ ഏജൻ്റുമാരെക്കുരിച്ചാണ് വിഗദ്ദർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ദുബായ് മറീനയിലുള്ള ഒരു വ്യക്തി ഭാര്യയോടൊപ്പം നെതർലാൻഡ്സ്, സ്പെയിൻ, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് ഒരു വേനൽക്കാല യാത്ര ആസൂത്രണം ചെയ്തിരുന്നു. മെയ് തുടക്കത്തിൽ അപ്പോയിന്റ്മെന്റുകൾ ഉറപ്പ് നൽകിയ ഒരു ട്രാവൽ ഏജന്റിന് അദ്ദേഹം വിസയ്ക്ക് 4,000 ദിർഹം നൽകി. “എന്നാൽ അപ്പോയിന്റ്മെന്റ് ദിവസം, വാഫി മാളിന് സമീപം നേരിട്ട് കാണാമെന്ന് എന്നോട് ആവശ്യപ്പെട്ടു.” അഞ്ച് മണിക്കൂറോളം കാത്തിരുന്നെങ്കിലും ഏജന്റ് എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ അദ്ദേഹം വൈകിയെന്ന് മറുപടി നൽകി. എന്നാൽ പിന്നീട് തന്റെ കോളുകൾക്ക് മറുപടി നൽകിയിരുന്നില്ല. ഒടുവിൽ പരാതിക്കാരൻ ഏജന്റിനെ കണ്ടെത്തി മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപം വെച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. വന്ന ദിവസം ഞാൻ അയാളെ നേരെ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, തന്റെ പണം തിരികെ നൽകണമെന്ന് പറഞ്ഞു, അല്ലെങ്കിൽ പരാതി നൽകുമെന്നും പറഞ്ഞു. “രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദത്തിന് ശേഷം, അദ്ദേഹം 5,000 ദിർഹം തിരികെ നൽകി. മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ എമിറേറ്റ്സ് ഐഡി ഫോട്ടോയും താമസ വിലാസവും തന്റെ പക്കലുണ്ടായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു“. ഉയർന്ന ഡിമാൻഡ് കാരണം, അപ്പോയിന്റ്മെന്റ് ലഭ്യത വളരെ പരിമിതമാണ്. വിനോദസഞ്ചാരികൾ മാത്രമല്ല, നിരവധി ബിസിനസ്സ് പ്രൊഫഷണലുകളും വിസ സ്ലോട്ടുകൾക്കായി പ്രീമിയം അടയ്ക്കാൻ തയ്യാറാണെന്ന് വിദഗ്ദർ പറയുന്നു. നിങ്ങൾ കണക്ട് ചെയ്യുന്ന ട്രാവൽ ഏജൻസിക്ക് ഒരു ലാൻഡ്ലൈൻ ഉണ്ടെന്നും ദുബായിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രവർത്തനക്ഷമമായ ഒരു വെബ്സൈറ്റ് ഉണ്ടെന്നും എല്ലായ്പ്പോഴും ഉറപ്പാക്കുക. വ്യക്തികൾക്കോ അല്ലെങ്കിൽ സ്ഥിരീകരിക്കാനാവാത്ത ഏജന്റുമാർക്കോ ഓൺലൈനായി പണം കൈമാറുന്നത് ഒഴിവാക്കുക. നിങ്ങൾ പണം നൽകേണ്ടിവന്നാൽ, ഏജൻസിയെ നേരിട്ട് സന്ദർശിക്കുക എന്നും വിദഗ്ദർ പറയുന്നു. രാജ്യത്ത് വേനൽക്കാലം കടുത്തതോടെ അന്താരാഷ്ട്ര യാത്രയ്ക്ക് അഭൂതപൂർവമായ ഡിമാൻഡ് ഉണ്ടായിട്ടുണ്ടെന്നും ഇത് ആവശ്യകതയ്ക്കും അപ്പോയിന്റ്മെന്റ് ലഭ്യതയ്ക്കും ഇടയിൽ ഒരു വിടവ് സൃഷ്ടിക്കുന്നുവെന്നും വിസ ഫെസിലിറ്റേഷൻ കമ്പനിയായ വിഎഫ്എസ് ഗ്ലോബൽ സ്ഥിരീകരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)