
ഖത്തറിലെ സിമൈസിമ കടപ്പുറത്ത് നീന്തുന്നതിനിടെ ഒഴുക്കിൽപെട്ട കുട്ടികൾക്ക് രക്ഷകരായി അധികൃതർ
ദോഹ: മക്കളും ഭാര്യയും ഉമ്മയും ഉൾപ്പെടുന്ന കുടുംബത്തിനൊപ്പം കടൽത്തീരത്ത് കളിക്കുന്നതിനിടെ രണ്ടു മക്കൾ ആപത്തിൽപെടുക. നോക്കിനിൽക്കെ, പത്തും ഏഴും വയസ്സുള്ള മക്കൾ കടലിൽ രണ്ടു ദിക്കിലേക്ക് അകന്നു പോകുമ്പോൾ ആരെ കരയിലെത്തിക്കുമെന്നറിയാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന പിതാവ്. സർവശക്തിയുമെടുത്ത് നീന്തി ഒരാളെ കരയിലെത്തിക്കുമ്പോഴേക്കും, രണ്ടാമത്തെ ആൾ കടലിലെ അകലങ്ങളിലേക്ക് വീണ്ടും തെന്നി നീങ്ങുന്നു.
ഇതുകണ്ട് കരയിൽ ഭാര്യയും ഉമ്മയും ഹൃദയംപൊട്ടി കരയുന്ന ഭീതിദമായ കാഴ്ച. കുടുംബവുമൊത്ത് ഒത്തിരിനേരം ഉല്ലസിക്കാനായി ഖത്തറിലെ സിമൈസിമ നോർത്ത് കടൽത്തീരത്തേക്ക് പോയ അഞ്ചംഗ കുടുംബം മരണത്തെ മുഖാമുഖം കണ്ട ഞെട്ടലിലാണ്. ആ നിമിഷം ഓർത്തെടുക്കുമ്പോൾ കടലിന്റെ നിഗൂഢതപോലെ കഴിഞ്ഞുപോയ സമയങ്ങളിലെ ഭീതി അവരെ വലയം ചെയ്യുന്നു.
തൃശൂർ ചാവക്കാട്ടുനിന്നുള്ള കുടുംബമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച സിമൈസിമയിൽ ആ ദുരിത നിമിഷത്തെ അഭിമുഖീകരിച്ചത്. ഒടുവിൽ രക്ഷാപ്രവർത്തകരുടെ ഇടപെടലിലൂടെ കുട്ടിയെ തിരിച്ചുകിട്ടിയ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയവർ ദൈവത്തിന് നന്ദി പറഞ്ഞു. ഒപ്പം, തങ്ങളുടെ അനുഭവം മറ്റുള്ളവർക്കും പാഠമാകട്ടെ എന്ന ചിന്തയിൽ ഖത്തറിലെ പ്രവാസി മലയാളികളുടെ സമൂഹ മാധ്യമ കൂട്ടായ്മയായ ‘ഖത്തർ മലയാളീസിലും’ പങ്കുവെച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ചാവക്കാട്ടുകാരന്റെ അനുഭവ കഥ വായിച്ച് ഷെയർ ചെയ്തത്.
പേരുവെളിപ്പെടുത്താൻ താൽപര്യമില്ലെന്ന ഉപാധിയിൽ അദ്ദേഹം ആ കഥ വിവരിക്കുന്നത് ഇങ്ങനെ,
‘രണ്ടു മക്കളും ഒരേസമയം ആപത്തിൽ പെട്ടിരിക്കുമ്പോൾ ഒരാളെ കൈവെടിയേണ്ട അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഒന്നും ചെയ്യാനാവാതെ അലറിക്കരയുന്ന ഭാര്യയുടെയും ഉമ്മയുടെയും മുന്നിൽ നിസ്സഹായനായി നിന്നുപോയിട്ടുണ്ടോ? അത്തരം സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ദിവസം ഞാൻ കടന്നുപോയത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് ഒന്ന് മയങ്ങാൻ തുടങ്ങുമ്പോൾ മക്കൾ രണ്ടുപേർക്കും കടലിൽ കുളിക്കാൻ പോകണമെന്ന് ഒരേ നിർബന്ധം. അവസാനം സ്ഥിരം പോകുന്ന സിമൈസിമ നോർത്ത് ബീച്ചിലേക്ക് വെച്ചുപിടിച്ചു. ഏകദേശം 3.30 ആയപ്പോൾ അവിടെയെത്തി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)